പേജുകള്‍‌

2009, ജൂലൈ 12, ഞായറാഴ്‌ച

കരഞ്ഞാലും പാലുകിട്ടാത്ത കുഞ്ഞുങ്ങള്‍!

ഏതു ഗവണ്മെന്റ് അവതരിപ്പിക്കുന്ന ബജറ്റിലും പ്രഖ്യാപിക്കുന്ന പദ്ധതികളിലുമൊക്കെ പ്രവാസികള്‍ക്ക് അവഗണന മാത്രം എന്ന പരാതി എപ്പോഴുമുണ്ടാകും. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്നത് പ്രവാസി വോട്ടവകാശത്തെക്കുറിച്ചാണ്. ഈ അടുത്ത ദിവസങ്ങളിലാണ് ആദ്യം ഇറാനികളും പിന്നെ ഇന്തോനേഷ്യക്കാരുമായ പ്രവാസികള്‍ ഇവിടെ (യൂ ഏ ഈ) നമ്മുടെ കണ്മുന്നില്‍ അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നത് പ്രതീക്ഷയോടെ നാം ഇന്ത്യക്കാര്‍ നോക്കി നിന്നത്.
ഏതു നിയമമാണ് നമുക്കതിന് വിലങ്ങുതടിയാവുന്നത്? ഈ ഹൈടെക്‍ യുഗത്തിലും എന്ത് സങ്കേതികത്വമാണ് നമുക്ക് തടസ്സം നില്‍ക്കുന്നത് ! എന്നൊക്കെ ചിന്തിച്ചുപോകുക സ്വഭാവികം.
സമ്പദ്ഘടനയെ താങ്ങി നിര്‍ത്താന്‍ മുറുനാട്ടില്‍ നിന്നൊഴികിയെത്തുന്ന കോടികളില്‍ അവഗണിക്കാന്‍ കഴിയാത്ത തങ്ങളുടെ പങ്കിന്റെ കണക്കു പറഞ്ഞ് മൂക്കുപിഴിഞ്ഞിട്ടൊന്നും കാര്യല്ല. പുനരിധിവാസത്തിനുള്ള മര്‍ഗ്ഗങ്ങള്‍ പ്രവാസികള്‍ തന്നെ സ്വയം കണ്ടെത്തേണ്ടിയിരിക്കുന്നു. ആശ തരുന്ന ഏതു ഗവണ്മെന്റു വന്നാലും ആശങ്ക തന്നെ ഭാക്കിയാവും.
പ്രാദേശികാടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ട പല പ്രവാസി കൂട്ടായ്മകളും അവര്‍ പ്രതിനിധീകരിക്കുന്ന പ്രദേശങ്ങളുടെ സാമൂഹിക, സാംസ്കാരിക,വിദ്യാഭ്യാസ മേഘലകളുടെയൊക്കെ ഉന്നമനത്തിനായി നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഇത്തരം സംഘടനകളെയെല്ലാം ഒരുമിച്ചുകൂട്ടി വ്യവസായ മേഘലകളിലോ അതല്ലെങ്കില്‍ പ്രത്യുത്പാദനപരമായ മറ്റേതെങ്കിലും നിക്ഷേപങ്ങളോ കണ്ടെത്തി സ്വയം പുനരധിവാസമുറപ്പിച്ച് സാമ്പത്തിക, രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന ശക്തിയായി മാറാതെ ഈ വിലാപം കൊണ്ട് എന്തെങ്കിലും കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല: